Tuesday, June 1, 2010

ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും

ഹിന്ദു രാഷ്ട്ര വാദമുന്നയിക്കുന്ന ആര്‍.എസ്.എസ്സും ഇസ്‌ലാമിക രാഷ്ട്ര വാദമുന്നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും ഒരു പോലെയാണ്‌ എന്നാണ്‌ ചിലരുടെ കണ്ടുപിടുത്തം. ആര്‍.എസ്.എസ്. എന്താണ്‌ ചെയ്യുന്നത്; ജമാഅത്തെ ഇസ്‌ലാമി എന്താണ്‌ ചെയ്യുന്നത് എന്ന് വിലയിരുത്തിയ ശേഷമാണല്ലോ ഈ താരതമ്യം നടത്തേണ്ടത്. എങ്കില്‍ അത് ഉചിതമായിരിക്കും. ആര്‍.എസ്.എസ്സിനെ അവരല്ലാത്ത എല്ലാവരും വെറുക്കുകയും ഭയപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. കാരണമെന്താണ്‌? അവര്‍ ഹിന്ദു രാഷ്ട്ര വാദം ഉന്നയിച്ചു എന്നതാണോ? അങ്ങനെ ഒരു വാദമുന്നയിക്കുന്നതിലോ സമാധാനപരമായി അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിലോ ആരും ഒരപാകതയും കാണുകയില്ല; കാണേണ്ടതുമില്ല.
ഉന്നയിക്കപ്പെടുന്ന വാദം -നല്ലതോ ചീത്തയോ വളരെ മോശപ്പെട്ടതോ- എന്തുമാകട്ടെ അത് നടപ്പില്‍ വരുത്തുന്നത് ജനേച്ഛയനുസരിച്ചാകണം എന്നാണ്‌ ഒരു വിഭാഗം വാദിക്കുന്നതെങ്കില്‍ അവരെ പേടിക്കുന്നതെന്തിന്‌? ആ വാദം ജനങ്ങള്‍ അംഗീകരിച്ചാല്‍ നടപ്പില്‍ വരും; അംഗീകരിച്ചില്ലെങ്കിലോ വാദം വെറും വാദമായിട്ട് തന്നെ നിലനില്‍ക്കുകയും ചെയ്യും. ഇതല്ലല്ലോ ആറെസ്സെസ് ചെയ്യുന്നത്. തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുക, കൊല നടത്തുക, കലാപം നടത്തുക എന്നിവ പതിവാക്കിയവരാണ്‌ അവര്‍.
ജബല്‍പൂര്‍, ജംഷെഡ്പൂര്‍, റൂര്‍ക്കല, റാഞ്ചി, ഔറംഗബാദ്, ഭീവണ്ടി, ഗുല്‍ഗാവ്, മൊറാദാബാദ്, മീററ്റ്, അഹ്‌മദാബാദ്, ഭഗല്‍പൂര്‍, ഹൈദരാബാദ്, സൂറത്ത്… ആ പട്ടിക വളരെ വലുതാണ്‌. ബാബരി മസ്ജിദും ഗുജറാത്തുമൊക്കെ വേറെയും കിടക്കുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി ആര്‍. എസ്. എസ്. നടത്തുന്ന രക്തപങ്കിലമായ അദ്ധ്യായങ്ങളാണിവ. അത് കൊണ്ട് ആര്‍. എസ്. എസ്സിനെ ജനങ്ങള്‍ വെറുക്കുന്നു. വിമര്‍ശിക്കുന്നു. ഹിന്ദുരാഷ്ട്ര വാദമല്ല അത് നടപ്പിലാക്കനുള്ള അക്രമത്തിന്‍റെ മാര്‍ഗ്ഗമാണ്‌ വിമര്‍ശിക്കപ്പെടുന്നത്.
ആര്‍.എസ്.എസ്സിനോട് ജമാഅത്തിനെ താരതമ്യപ്പെടുത്തുന്നവര്‍ ജമാഅത്ത് നടത്തിയ കലാപങ്ങളുടെ ലിസ്റ്റ് നിരത്തട്ടെ. എത്ര പേരെ കൊന്നുവെന്ന കണക്ക് പറയട്ടെ. എന്നിട്ട് പറയട്ടെ രണ്ടും ഒരു പോലെയാണെന്ന്. ജമാഅത്ത് പ്രവര്‍ത്തകര്‍ പോലും ആ താരതമ്യത്തെ നിഷേധിക്കുകയില്ല; കാരണം, സത്യം പറയല്‍ ശീലമാക്കിയവരാണവര്‍.
ഇസ്‌ലാമിക രാഷ്ട്രമെന്ന ആശയം മുമ്പോട്ട് വെക്കുക മാത്രമാണ്‌ ജമാഅത്ത് ചെയ്യുന്നത്. അത് നടപ്പിലാകുകയെന്നത് ജമാഅത്തിന്‍റെ കഴിവില്‍ പെട്ടതല്ല. ഇന്ത്യന്‍ ജനത തീരുമാനിക്കെണ്ട കാര്യമാണ്‌. ഇന്ത്യയുടെ ഭരണ മാറ്റം നിര്‍ണ്ണയിക്കാന്‍ മതിയായ ഭൂരിപക്ഷം എന്നാണോ ഈ വാദമംഗീകരിക്കുന്നത് അന്നേ ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാവുകയുള്ളു; ആക്കാന്‍ പാടുള്ളു. ഇതാണ്‌ ജമാഅത്ത് കാഴ്ചപ്പാട്. ഇനി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഇതൊരു ഇസ്‌ലാമിക രാഷ്ട്രമാകണം എന്ന് പറഞ്ഞാലും അത് നടപ്പില്‍ വരുത്താന്‍ പാടില്ല എന്നാണോ നിങ്ങളുടെ വാദം? എങ്കില്‍ അതില്‍ പരം ജനാതിപത്യ വിരുദ്ധമായ വാദം വേറെ എന്തുണ്ട്?

1 comment:

BAPPU said...

لا يعرف الانسان قصر الحياة الاقرب انتهائتها